Thursday 16 July 2015

മൈലാഞ്ചിയുടെ മൊഞ്ചും ഇശലിന്റെ മാധുര്യവും

  വ്രതശുദ്ധിയുടെയും ആത്മ സംസ്കരണത്തിന്റെയും നാളുകള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്കൂളില്‍ ഇശലിന്റെ മാധുര്യത്തോടൊപ്പം മൈലാഞ്ചിയുടെ മൊഞ്ചും.മതത്തിന്റെ മതില്‍ക്കെട്ടുകള്‍ ക്കപ്പുറം കുഞ്ഞുമനസ്സില്‍ മതമൈത്രിയുടെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന വേറിട്ട മത്സരമായി മൈലാഞ്ചിയിടലും മാപ്പിളപ്പാട്ടും.
                മുപ്പത്തിരണ്ടോളം ടീമുകള്‍ മാറ്റുരച്ച മൈലാഞ്ചിയിടല്‍ മത്സരത്തില്‍ ആറാം തരത്തിലെ റഹീന-ഷഹന ടീം ഒന്നും , ഫത്തിമത്ത് റഫ -അഷ് ഫാന ടീം രണ്ടും സ്ഥാനങ്ങള്‍ നേടി . മാപ്പിളപ്പാട്ട് മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ ആവണി , ഫാത്തിമ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ യു പി വിഭാഗത്തില്‍ നന്ദന ചന്ദ്രന്‍ , സൈഫുദീന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി .
 

കമ്മ്യൂണിക്കേറ്റീവ് ഇഗ്ലീഷ് ക്ലാസ് ഉദ്ഘാടനവും അനുമോദനവും




Thursday 9 July 2015

കായിക ക്ഷമതയിലും വിദ്യാലയത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം

           കേരളത്തിലെ വിദ്യാലയങ്ങളില്‍ അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ കുട്ടികളില്‍നടത്തിയ സമ്പൂര്‍ണ്ണ കായികക്ഷമത പരിശോധനയില്‍    ജില്ലയിലെ മികച്ച വിദ്യാലയമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്ക്കൂളിനെ തിരഞ്ഞെടുത്തു . ജില്ലയിലെ മികച്ച കായികാധ്യാപകനായി സ്ക്കൂളിലെ  വി പി ജയകുമാറിനേയും തെരഞ്ഞെടുത്തു.
സ്ക്കൂളിനുള്ള  ക്യാഷ്അവാര്‍ഡും കായികധ്യാപകനുള്ള 
ട്രോഫിയുംസംസ്ഥാനസ്പോര്‍ട്സ് കൗണ്‍സില്‍ 
സെക്രട്ടറിയില്‍ നിന്നും വി പി ജയകുമാര്‍ 
ഏറ്റുവാങ്ങുന്നു.

Friday 3 July 2015

ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് വേദിയില്‍ പുനര്‍ജനി


            ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്കൂളിലാണു ബഷീര്‍ കഥാപാത്രങ്ങ ലള്‍ക്ക് വേദിയില്‍ പുനര്‍ജ്ജന്മം നല്‍കിയത് തങ്ങള്‍ കേട്ടും വായിച്ചും അടുത്തറിഞ്ഞ കഥാപാത്രങ്ങള്‍ ജീവനോടെ മുന്നില്‍ വന്നു നിന്നപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതവും അതിലേറെ കൌതുകവും . ഇതെല്ലാം ആസ്വദിച്ചുകൊണ്ട് വേദിയില്‍ സാക്ഷാല്‍ ബഷീറും .ബഷീറിന്റെ കഥാപാത്രങ്ങളായ മജീദ്‌ , സുഹ്റ , സിബിനയുടെ ആട് ,പാത്തുമ്മ , കുഞ്ഞുപാത്തുമ്മ ,മൂക്കന്‍ ,പൊന്‍കുരിശ് തോമ , ആനവാരി രാമന്‍ നായര്‍ എന്നിവരാണ് വേദിയില്‍ അണിനിരന്നത് .
                  അനുസ്മരണ പ്രഭാഷണത്തിനെത്തിയ എഴുത്തുകാരന്‍ കെ ടി ബാബുരാജിനെ സ്വാഗതം ചെയ്തതും കഥാപാത്രങ്ങള്‍ തന്നെ. എല്ലാ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇമ്മിണിബല്യ ഒരു കഥയുണ്ടാക്കാമോ എന്ന പ്രഭാഷകനോട് കുഞ്ഞുപാത്തുമ്മ ചോദിച്ചത് സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ത്തി .
                 അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പുസ്തകാസ്വാദന ക്കുറിപ്പ്‌ , രചന , ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്  തുടങ്ങിയ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ബഷീറും കഥാപാത്രങ്ങളും ചേര്‍ന്ന് നിര്‍വ്വഹിച്ചു . ബഷീറായി അഭിനവും , പത്തുമ്മയായി ജാഹ് ന്‍വിയും ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിലെ കുഞ്ഞു പാത്തുമ്മയായി ഗോപികയും , വിശ്വവിഖ്യാതമായ മൂക്കിലെ മൂക്കനായി അമിത്തും , ആനവാരിയും പൊന്‍ കുരിശും എന്ന നോവലിലെ രാമന്‍ നായരായി ആകാശും , തോമയായി ദേവനന്ദനനും വേഷമിട്ടു.  ബഷീര്‍ പുസ്തക പ്രദര്‍ശനവും നടന്നു. 
കെ ടി ബാബുരാജ് അനുസ്മരണ പ്രഭാഷണം